Mrudula Bhavani

ഉമ്മകളെപ്പറ്റി നിങ്ങള്‍ പിറുപിറുക്കുമ്പോള്‍/ഒച്ചയിടുമ്പോള്‍ എനിക്ക് തോന്നുന്നത് .

"ഒരു ഉമ്മക്കഥ പറയാം.

രണ്ടു സ്ഥലത്തായി രണ്ടുമ്മകള്‍ ജീവിച്ചിരുന്നു.രണ്ടുമ്മകള്‍ക്കും തമ്മില്‍ അറിയില്ലായിരുന്നു. രണ്ടുമ്മകളും തമ്മില്‍ കണ്ടിട്ടേയില്ലായിരുന്നു.അങ്ങനെ അങ്ങനെ ഒരു ദിവസം രാവിലെ ഉമ്മകള്‍ ക്കിടയിലെ ദൂരം കുറഞ്ഞു കുറഞ്ഞു വരികയും,ഉമ്മകള്‍ രണ്ടും മുഖത്തോടു മുഖം കാണുകയും ചെയ്തു. അവര്‍ വലിയൊരുമ്മ സ്വപ്നം കണ്ടു.ഉമ്മക്കും സ്വപ്നത്തിനും തെരുവെന്നോ ,ആള്‍ ക്കൂട്ടമെന്നോ,കടല്‍ ത്തീരമെന്നോ ,പുസ്തകക്കടയെന്നോ,ഹോട്ടലെന്നോ ഇല്ലല്ലോ. തന്നെപ്പോലൊരു മറ്റൊരുമ്മയെ കാണുമ്പോ എല്ലാം മറക്കുമല്ലോ.ഉമ്മകള്‍ രണ്ടും വലിയ വലിയ ഉമ്മകള്‍ കടലുപ്പും നിലാവും ബിയറും കൂട്ടി വലുതാക്കി.കടലില്‍ ഒളിച്ചിരുന്ന,കോണിപ്പടികളില്‍ മറഞ്ഞിരുന്ന,ചുമരില്‍ കുമ്മായ അട്ടിക്കു പിന്നില്‍ ഒളിച്ചിരുന്ന എല്ലാവരും ഓടിവന്നു ബഹളം കൂട്ടി,ഇവിടെ ഉമ്മ വെക്കരുത്.പെണണുമ്മയെ പിടിച്ചു നിര്‍ത്തി. നേര്‍ക്ക്‌ നിന്നവന്റെ ലിംഗം നോക്കി നാല് തൊഴി തൊഴിച്ച്,പെണ്ണുമ്മ ആണുമ്മക്കയ്യും പിടിച്ച് ആഞ്ഞു നടന്നു."

ഡൌണ്‍ ടൌണ്‍ കഫെയി ഉമ്മവെച്ചവര്‍ ഒരു ചോദ്യം ചോദിക്കുകയാണ് ചെയ്തത്. ഉമ്മ കൊണ്ടൊരു ചോദ്യം.ബാഗ്ലൂരില്‍ ബാറില്‍ ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയും , പലയിടങ്ങളിലായി നടന്നതും ഇപ്പോഴും നടക്കുന്നതുമായ മാനംകാക്കാല്‍ കൊലകളും ഒക്കെ സംഘ പരിവാര്‍ സദാചാര അതിക്രമങ്ങള്‍ തന്നെയാണ്.1987ല്‍ രാജസ്ഥാനില്‍ രൂപ് കല്‍ വര്‍ എന്ന പത്തൊമ്പതുകാരി സതിക്ക് ഇരയാകുകയും അതിനോട് പ്രതികരിച്ചവരോട് ആശിഷ് നന്ദി പറഞ്ഞത് , രാജ്യത്തിന്റെ ഭൂരിഭാഗം പേരും വിശ്വസിക്കുന്ന മത പ്രമാണങ്ങളെ എളുപ്പം ഇല്ലാതാക്കാന്‍ പറ്റില്ലെന്നായിരുന്നു. ഭൂരിഭാഗത്തിന്റെ മത താല്‍ പര്യങ്ങള്‍ ക്ക്‌ സ്ത്രീകള്‍ ഇരയാകുന്നത് അങ്ങനെയാണ്.മതത്തിന്റെ ഇടുക്കങ്ങള്‍ ഏറ്റവുമധികം ബാധിക്കുന്നത് സ്ത്രീകളെയാണ്.മതവും സദാചാരവും എല്ലായിടത്തും ചേര്‍ ന്ന് നില്ക്കുന്നു.

ഉമ്മ വെക്കുമ്പോള്‍ കണ്ണ് തുറന്നു ഇടയ്ക്കിടെ വഴിയിലെക്ക് എത്തി നോക്കേണ്ടി വരുന്ന ഒരിടമാണ് കേരളം.സ്നേഹപ്രകടനങ്ങള്‍ക്ക് പറ്റിയ ഇടം സ്വന്തം മുറി മാത്രമാണെന്നും,ഒരു മുറിക്കകത്ത് ഒറ്റപ്പെട്ടിരിക്കുന്ന ഒരാണിനും പെണ്ണിനും ചെയ്യാന്‍ പറ്റുന്ന ഒരേയൊരു കാര്യം സെക്സ് ആണെന്നും ആളുകള്‍ കാലങ്ങളായി വിശ്വസിച്ചു ജീവിക്കുന്നു.ഉണ്ടാക്കി വെച്ച അടവുനയങ്ങളില്‍ ,പെരുമാറ്റച്ചട്ടങ്ങളില്‍ ഒതുങ്ങി,തിന്നും കുടിച്ചും ഭോഗിച്ചും വെറുതെ ജീവിക്കുന്നു. കണ്ണാടിയില്‍ തെളിയുന്ന സ്വന്തം നഗ്ന ശരീരത്തിലേക്ക് പോലും തലയുയര്‍ ത്തി നോക്കാന്‍ പറ്റാത്തവരും,സ്വന്തം ശരീരത്തില്‍ എത്ര തുളകള്‍ ഉണ്ട്,അതെല്ലാം എവിടെയൊക്കെയാണ് എന്ന് അറിയാത്തവരും,ആണുടലിലേക്ക്,പിനീട് പെണ്ണുടലിലേക്ക് കണ്ണ് പോകുമ്പോള്‍ സ്വയം തിരിച്ചു വിളിക്കുന്നവരുമാക്കി ഒരുകൂട്ടം പെണ്ണുങ്ങളെ മാറ്റിയെടുത്തത് ഈ വൃത്തികെട്ട പൊതുബോധം തന്നെയാണ്. ഇത് തന്നെയാണ് കാലങ്ങളായി അറിയുന്ന ഒരാളുടെ കൂടെ ജീവിക്കാന്‍ തീരുമാനിക്കുന്ന ഒരു പെണ്ണിനെ നിഷേധിയാക്കുന്നതും അവളെപ്പോലത്തെ തോന്നലുകളുള്ള പെണ്ണുങ്ങളെ കണ്ണുരുട്ടി ഭീഷണിപ്പെടുത്തുന്നതും.ഉമ്മ ഒരു അനാശാസ്യ പ്രവര്‍ ത്തനമാണ് പലര്‍ക്കും. ഞെട്ടിക്കുന്നു, പ്രത്യേകിച്ച് പൊതുസ്ഥലത്ത്. അടഞ്ഞ മുറിക്കകത്ത് ഒതുങ്ങണം എല്ലാ കുതിപ്പുകളും എല്ലാ കിതപ്പുകളും എന്ന്.

ഇത്തരം അടിച്ചമര്‍ത്തലുകള്‍ നടക്കുന്നത് ജാതി മത ലിംഗ ഭേദം ഇല്ലാതെയാണ് എന്നത് മറ്റൊരു കാര്യം.കേരളത്തിലെ എല്‍ ജി ബി ടി സമൂഹം നേരിടുന്നത് ഇതേ സംഘി നോട്ടത്തിന്റെ അതിക്രമങ്ങളാണ്. ഇവരുടെ വേദപുസ്തകം മതഗ്രന്ഥങ്ങളാണ്.അതിനെ പിന്തുടര്‍ ന്ന്,ആഭാസം എന്ന് ചുരുക്കി വിളിക്കാവുന്ന,ആര്‍ ഷ ഭാരത സംസ്കാരം ആണ് ലോകത്തിലേറ്റവും മികച്ചതെന്നു വിശ്വസിച്ച് , മറ്റു മതങ്ങളെയും വിശ്വാസങ്ങളെയും തള്ളിപ്പറഞ്ഞ് തങ്ങളുടേത് മാത്രമായ ഒരു ലോകം സൃഷ്ടിക്കാനുള്ള ആര്‍ ത്തിയുടെ ഭാഗമാണിതെല്ലാം.ശരീരം അതിന്റെ ഉണര്‍ ച്ചകളെ അടഞ്ഞ മുറികളിലേക്ക് നീക്കി വെച്ചിട്ടുണ്ടായിരുന്നെങ്കില്‍ ഇന്ന് അവരുടെ അമ്പലങ്ങളില്‍ നഗ്നശില്‍പ്പങ്ങള്‍ ഉണ്ടാകുമായിരുന്നില്ല.

ആള്‍ ദൈവത്തിന്റെ പരസ്യ ഉമ്മകള്‍ അവരെ എന്ത്കൊണ്ടാണ് അസ്വസ്ഥമാക്കാത്തത് ? ഡൌണ്‍ ടൌണ്‍ കഫേയില്‍ അനാശാസ്യ പ്രവര്‍ ത്തനങ്ങള്‍ നടക്കുന്നു എന്ന വാര്‍ ത്തക്ക് പിന്നില്‍ സദാചാര ഭയം എന്നതിലപ്പുറം മതത്തിന്റെ മഞ്ഞ നോട്ടം കൂടി ഉണ്ടെന്നു കാണാം.

രണ്ടു പേര്‍ ചുംബിക്കുന്നത് മൂന്നാമതൊരാള്‍ കാണരുതെന്ന എഴുതപ്പെടാത്ത നിയമം ഉണ്ടാക്കിയത് മൂന്നമാത്തെയാള്‍ തന്നെയാണ്. എനിക്ക് കിട്ടാത്തത് മറ്റാര്‍ ക്കെങ്കിലും കിട്ടുന്നത് കാണാന്‍ വയ്യ,എത്ര സ്വാര്‍ ത്ഥമായാണ് നിങ്ങള്‍ നിങ്ങളുടെ ഉമ്മകളെ കൊണ്ടാടുന്നത് എന്ന അതിസ്വാര്‍ ത്ഥമായ അന്വേഷണം. ഇടങ്ങള്‍ , സ്വകാര്യ/ പൊതു ഇടങ്ങള്‍ വേര്‍ തിരിച്ച്,ഇവിടെ ചെയ്യാവുന്നത്,അവിടെ ചെയ്യാന്‍ പാടില്ലാത്തത് എന്നിങ്ങനെ പറഞ്ഞു വെച്ച്,സ്നേഹത്തെയും പ്രണയത്തെയുമെല്ലാം പ്രകടിപ്പിക്കും മുമ്പ് ചുറ്റിലും നോക്കേണ്ടി വരുന്ന കാര്യങ്ങളാക്കി മാറ്റി,വര്‍ ഷങ്ങളായി,കാലങ്ങളായി നമ്മള്‍ കൊണ്ട് നടക്കുന്ന കപട സദാചാര ബോധം. കേരളത്തില്‍ ഇതിനുമുമ്പ് നടന്നിട്ടില്ലാത്തതാണ് ചുംബന സമരം.

മാധ്യമങ്ങളുണ്ടാക്കി വെച്ച കടുംപിങ്ക് നിറത്തിലുള്ള അടയാളങ്ങളും ചിത്രങ്ങളും മടുപ്പിക്കുന്നുണ്ട്.പല കാലങ്ങളില്‍ ,ലോകത്തിന്റെ പല ഭാഗങ്ങളിലായി വിജയിച്ച ഇത്തരമൊരു സമരത്തെ നിറങ്ങള്‍ കൊണ്ട്,അമിതമായ ആഘോഷങ്ങള്‍ കൊണ്ട് നിറം കെടുത്തരുത്.ഉമ്മ എന്ന് കേള്‍ ക്കുമ്പോള്‍ ഇക്കിളിപ്പെടുന്ന,ചുംബന സമരം എന്ന് കേള്‍ ക്കുമ്പോള്‍ ഒച്ചയിടറിക്കൊണ്ട്, എവിടെ ? എന്നു ചോദിക്കുന്നവര്‍ ഇപ്പോഴും ബാക്കിയുണ്ട്. 2014 നവംബറില്‍ ഡ്രൈവില്‍ നടക്കാനിരിക്കുന്ന ചുംബന സമരത്തിനു മുന്നോടിയായി നടന്ന കൂടിച്ചേരലും ആക്രമിക്കപ്പെട്ടു കഴിഞ്ഞു.

 

ഓരോ തെരുവും കാവി കൊണ്ടെഴുതാന്‍ അവരൊരുങ്ങുമ്പോള്‍ ; ഈ ലോകത്തിലെ സകല ഉമ്മകളും പകലിലും നീണ്ടുപോകട്ടെ...തുടങ്ങിയ അതേ ഇടത്ത്, മറകളില്ലാതെ.