Sr Lucy Kalapura

മഴപ്പാട്ട്
മേല്‍ക്കൂരയില്ലാത്ത ഭൂമിയാം വസതിയില്‍
ആര്‍ത്ത് പെയ്‌തിറങ്ങും മഴത്തുള്ളി സ്പര്‍ശം
ഒരു ചുടുചുംബനമായ് ധാത്രി ഹൃദയം
ആനന്ദ നിര്‍വൃതി പുളകിത മാനസം

മഴക്കൊയ്ത്തിന്‍ ദിനങ്ങളില്‍
തുറന്നിട്ട ജനാലക്കമ്പിയില്‍ മുഖം ചാരിനില്‍ക്കേ
തലോടും മഞ്ഞ് മഴത്തുള്ളികള്‍
ലോലമാം ഹൃദയേ ആനന്ദക്കൂടൊരുക്കി

മേല്‍ക്കൂര കെട്ടി തടയാന്‍ ഞാനീ
മഴപ്പെയ്ത്ത് ദേഹമാകെ
സ്തുതി മലരുകളായി ആത്മാവില്‍
വിരിയും ദിവ്യാനത്തിന്‍ മഴപ്പാട്ട്

മഴത്തുള്ളി തന്‍ നിലയ്ക്കാത്ത ഗാനം
രാഗതാള ലയമായെന്‍ ആത്മാവില്‍ ശ്രുതി മീട്ടി
മനസാം തന്ത്രിയില്‍ കുളിരായി
ആ മൃദുസ്പര്‍ശം നെയ്‌വേദ്യമായ്.